back to top
Monday, June 8, 2026
Homeകേരളംസംസ്ഥാനത്ത് ലഹരിക്കെതിരെ കർശന നടപടിയുമായി സർക്കാർ; 'ഓപ്പറേഷൻ തൂഫാൻ' നോഡൽ ഓഫീസറായി ഐ.ജി പുട്ട വിമലാദിത്യ

സംസ്ഥാനത്ത് ലഹരിക്കെതിരെ കർശന നടപടിയുമായി സർക്കാർ; ‘ഓപ്പറേഷൻ തൂഫാൻ’ നോഡൽ ഓഫീസറായി ഐ.ജി പുട്ട വിമലാദിത്യ

തിരുവനന്തപുരം / കൊച്ചി: സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരി പരിശോധനകളിൽ ആർക്കും ഇളവുണ്ടാകില്ലെന്നും, സിനിമാ സെറ്റുകളിലെ കാരവനിൽ അടക്കം പരിശോധന നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലഹരി സംഘങ്ങളെ കുറിച്ച് പൊലീസിന് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. ഡി.ജെ പാർട്ടികളിലെ ലഹരി ഉപയോഗം നിർത്തണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരി ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ട് ജൂൺ ഒന്നിന് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ-ദ നർകോ ഹണ്ട്’ പദ്ധതിയുടെ നോഡൽ ഓഫിസറായി ഇന്റലിജൻസ് ഐ.ജി പുട്ട വിമലാദിത്യനെ നിയമിച്ചു. മയക്കുമരുന്ന് കേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ മയക്കുമരുന്ന് ശൃംഖലയെ വാഴാൻ അനുവദിക്കില്ലെന്നും ശക്തമായ നടപടികൾക്ക് പൊലീസിനും എക്സൈസിനും പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കി.

ഓപ്പറേഷൻ സൈ-ഹണ്ട്: കൊച്ചിയിൽ വിദ്യാർഥികൾ പിടിയിൽ

അതേസമയം, പൊലീസിന്റെ ഓപ്പറേഷൻ സൈ-ഹണ്ടിന്റെ ഭാഗമായി കൊച്ചിയിൽ വിദ്യാർഥികളടങ്ങുന്ന വൻ സൈബർ തട്ടിപ്പ് സംഘം പിടിയിലായി. തട്ടിപ്പ് വഴി ലഭിച്ച പണം അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്നതിനിടെയാണ് ഏലൂർ സ്വദേശി അഭിഷേക് വിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവർ പിടിയിലായത്. ഇതിൽ അഭിഷേക്, ഹാഫിസ് എന്നിവർ തൃക്കാക്കരയിലെ കോളജ് വിദ്യാർഥികളാണ്. ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് ആറ് ലക്ഷത്തിലേറെ രൂപയാണ് പിൻവലിച്ചത്. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 300 അക്കൗണ്ടുകൾ കൊച്ചിയിൽ കണ്ടെത്തിയതായി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. ഗെയിമിങ്ങിലൂടെ പണം ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് വിദ്യാർഥികളെ വലയിലാക്കുകയും, പണം പിൻവലിച്ച് നൽകുമ്പോൾ അവർക്ക് കമീഷൻ നൽകുകയുമാണ് തട്ടിപ്പ് സംഘത്തിന്റെ രീതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments