കണ്ണൂർ: ഉയർന്ന പലിശ വാഗ്ദാനം വയോധികയിൽ നിന്നും 19, 74000 രൂപ നിക്ഷേപമായി കൈക്കലാക്കിയ ശേഷം പണമോ പലിശയോ നൽകാതെ സ്ഥാപനം പൂട്ടി വഞ്ചിച്ചുവെന്ന പരാതിയിൽ അഞ്ചു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.
ഇരിവേരി സൗപർണികയിലെ പി എം മാലതി ( 70 ) യുടെ പരാതിയിലാണ് മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ പ്രസിഡണ്ട് രാഹുൽ ചക്രപാണി, ചെയർമാൻ അനിൽ ചക്രപാണി, ഡയരക്ടർ സിന്ധു ചക്രപാണി, സി ഇ ഒ മാരായ സണ്ണി എബ്രഹാം, ബോധി ആനന്ദ് എന്നിവർക്കെതിരെ കേസെടുത്തത്.
പരാതിക്കാരിയിൽ നിന്നും 2021 ജൂലായ് മൂന്നിനും 2023 ഒക്ടോബർ 22നുമിടയിൽ അഞ്ച് തവണകളായി 19, 74000 രൂപ സ്ഥാപനത്തിൽ നിക്ഷേപമായി സ്വീകരിച്ച ശേഷം പണമോ പലിശയോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

